Sunday, December 28, 2008

ചെയ്യേണ്ടതു

ചോദ്യങ്ങള്‍ നിസ്സാരമെന്നു കരുതുമ്പോഴും ഉത്തരങ്ങള്‍ പിടിതരില്ല. ഒരു ഉത്തരം മറ്റൊരു ചോദ്യത്തോടും അതു വേറെ ഒരു ഉത്തരത്തോടും ബന്ധപ്പെട്ടു അങ്ങനെ ആ ചങ്ങല നീണ്ടു പോകും. അതിനു ഒരു അവസാനം വേണമെങ്കില്‍ രണ്ടു വഴിയേ ഉള്ളു. ചിന്തിക്കാതിരിക്കുക, ചോദ്യമോ ഉത്തരമോ പുറത്തു വരാതിരിക്കുക. ഇതു രണ്ടും ചെയ്യാതിരിക്കാന്‍ പറ്റുമോ? നമ്മള്‍ മനുഷ്യരല്ലേ? മനനം ചെയുന്നവര്‍....

അങ്ങനെ ഉത്തരമില്ലാത്ത അഥവാ ഉത്തരങ്ങള്‍ അനവധി ഉള്ള ഒരു ചോദ്യം ഒരു നാള്‍ എന്റെ മുന്നില്‍ വന്നു വീണു. “എന്തിനാണു സര്‍വ്വശക്തനും ദയയുള്ളവനുമായ ദൈവം ഒരു വിഭാഗം മനുഷ്യര്‍ക്കു ദുഖങ്ങളും കഷ്ടപ്പാടുകളും മാത്രം നല്‍കുന്നതു?” ഇതിന്റെ ഉത്തരം കണ്ടു പിടിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും ഉത്തരം കിട്ടിയെന്നു ഞാ‍ന്‍ കരുതുന്നില്ല. ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന്റെ ഉത്തരത്തെ പറ്റി അറിവുണ്ടെങ്കില്‍ ദയവായി പങ്കുവയ്ക്കുക.

എന്നെ സംബന്ധിച്ചു ഇതു വരെ ജീവിതത്തിന്റെ വലിയ കഷ്ടപ്പാടുകളോ ദു:ഖങ്ങളോ ദൈവേച്ഛയാല്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റേതായ ചില ദു:ഖങ്ങള്‍ ഉണ്ടെങ്കിലും വേറെ ചില മനുഷ്യര്‍ അനുഭവിക്കുന്നതോ അനുഭവിച്ചതോ ആയ ദു:ഖങ്ങളോളം അതുണ്ടു എന്നും തോന്നുന്നില്ല. അതിനാല്‍, മറ്റുള്ളവരുടെ ദു:ഖങ്ങള്‍ അവരുടെ വിധിയാണു, യോഗമാണു എന്നു പറഞ്ഞു മാറിയിരുന്നു സഹതപിക്കാന്‍ ഞാനും ഉണ്ടു. “അവനവന്റെ പ്രവര്‍ത്തിയുടെ ഫലം!!!” എന്നു ക്രൂരമായി പറയുന്ന സ്ഥിതിയിലും ഞാന്‍ എത്തും. പക്ഷെ, ആ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്നവര്‍ക്കറിയാം അതിന്റെ തീവ്രവേദന. ചിലപ്പോള്‍ അവരുടെ വിധിക്കു അവര്‍ ഒരു ചെറിയ കാരണം പോലും ആയിരുന്നിരിക്കില്ല. ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങള്‍ അനുഭവിച്ചിട്ടും പിടിച്ചു നില്‍ക്കുന്നവരുടെ മന:ശക്തി!! സമ്മതിക്കാതിരിക്കാന്‍ പറ്റില്ല....

അപ്പോള്‍ എന്നെ പോലെ ഉള്ളവര്‍ തിരിച്ചു ചിന്തിക്കുന്നതാണു നല്ലതു എന്നു എനിക്കു തോന്നുന്നു – “എന്തിനാണു സര്‍വ്വശക്തനും ദയയുള്ളവനുമായ ദൈവം ഒരു വിഭാഗം മനുഷ്യര്‍ക്കു സൗഭാഗ്യങ്ങളും സന്തോഷങ്ങളും നല്‍കിയിരിക്കുന്നതു?”. ഇപ്പോള്‍ ആദ്യം ചോദിച്ചതിന്റെ വേറെ ഒരു ഉത്തരത്തിലേക്കു നമുക്കു കടക്കാന്‍ പറ്റും. ഈ സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്വയം അനുഭവിച്ചിട്ടു മറ്റേ വിഭാഗത്തിലെ ആളുകള്‍ എന്നെന്നും ദുരിതക്കടലില്‍ മുങ്ങിത്താഴുന്നതു കണ്ടുകൊണ്ടിരിക്കാന്‍ ആണോ ദൈവം നമുക്കു ഇതെല്ലാം തന്നിരിക്കുന്നതു? അല്ല. പിന്നെ എന്തിനാണു? ദൈവം എന്തിനു ഇങ്ങനെ ദൗര്‍ഭാഗ്യങ്ങള്‍ ചിലര്‍ക്കു കൊടുക്കുന്നു എന്നു ദൈവത്തെ കുറ്റം പറഞ്ഞു സഹതപിക്കുന്നതിനു പകരം ഉള്ള സന്തോഷവും സൗഭാഗ്യവും പങ്കിടാനും അതുവഴി കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുമാണു ബാക്കി ഉള്ള വിഭാഗം ശ്രമിക്കേണ്ടതു എന്നതുകൊണ്ടാണു. അപ്പോള്‍ ഉത്തരം എന്താണു? ദൈവം അറിയാന്‍ ആഗ്രഹിക്കുന്നു.....എത്ര പേര്‍ എത്ര പേര്‍ക്കു താങ്ങായി നില്‍ക്കുന്നു എന്നു.....

ദുരിതക്കടലില്‍ മുങ്ങിയിട്ടും ശുഭപ്രതീക്ഷയോടെ ദൈവത്തില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചു തുഴഞ്ഞവര്‍ കരയ്ക്കടുക്കുക തന്നെ ചെയ്യും. നേരേ തിരിച്ചും.....മുങ്ങിത്താഴുന്നവരെ രക്ഷിക്കാനുള്ള ചെറിയ വഴി പോലുമുണ്ടായിട്ടും കണ്ടില്ല എന്നു നടിച്ചു പോകുന്നവരുടെ കപ്പല്‍ ഒരിക്കല്‍ മുങ്ങും. അതിലെ സ്വത്തു ആര്‍ക്കും പ്രയോജനമില്ലാതെ പോകുകയും ചെയ്യും.

Sunday, December 14, 2008

മഴ…

മഴ പെയ്തുകൊണ്ടേയിരിക്കുകയാണു. മഞ്ഞായി അലിഞ്ഞു പോയ എന്റെ ഓര്‍മ്മകള്‍ക്കു ചൂട് പകരാന്‍ ഈ മഴത്തുള്ളികള്‍ക്കും തണുപ്പിനും കഴിയുമെന്നോ? അത്ഭുതം തന്നെ!!! മഴ എല്ലാവര്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റമാണു കൊണ്ടുത്തരിക. ചുമ്മാ വീടിനുള്ളില്‍ കുത്തിയിരിക്കുന്നവര്‍ക്കാണു മഴയുടെ സാമീപ്യം കൂടുതല്‍ സുഖമുള്ള ഓമ്മകള്‍ തരുക. ചിലര്‍ക്കു മൂടിപ്പുതച്ചു ഉറങ്ങാനും, ചിലര്‍ക്കു മഴവെള്ളത്തില്‍ കളിക്കാനും, ചിലര്‍ക്കു ജനലിലൂടെ പുറത്തേക്കു നോക്കി ഓര്‍മ്മകളിലെ സുന്ദരനിമിഷങ്ങള്‍ മുത്തുകളായി കോര്‍ക്കാനും, എന്നെപ്പോലെ ഉള്ളവര്‍ക്കു, ഓര്‍മ്മയില്‍ വരുന്നതു കുറിക്കുന്ന സുഖം പകരുവാനും ഈ മഴയ്ക്കു സാധിക്കുന്നു. ഒരേ സമയം എത്ര ആളുകളുടെ മനസ്സുമായാണു അതു ബന്ധം സ്ഥാപിക്കുന്നതു!!???

മുറ്റത്തു നില്‍ക്കുന്ന എല്ലാ ചെടികള്‍ക്കും പുതിയ ഒരു പ്രകാശം മഴ കൊടുത്തിരിക്കുന്നു. അന്തരീക്ഷത്തിനു തന്നെയും ഒരു പുതുമ. മഴയുടെ തണുപ്പു എന്നെ പൊതിയുമ്പോള്‍ മഴയ്ക്കും മണമുണ്ട് എന്നു തോന്നുന്നു. തണുപ്പു ഞാന്‍ ഉള്ളിലേക്കു ശ്വസിച്ചു. മനസ്സിനും ആ തണുപ്പു കുളിരേകി. ഓടില്‍ നിന്നും വെള്ളം മുറ്റത്തേക്കു വീണുകൊണ്ടിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടെ കുറെ നര്‍ത്തകിമാരെ കാണാം. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി കളിക്കും. മഴ തോരുമ്പോഴേക്കും “കണ്ണീര്‍ത്തുള്ളികള്‍” ചെടികളില്‍ ഉണ്ടാവും. അതു പറിച്ചു കണ്ണില്‍ എഴുതുമ്പോള്‍ കണ്ണിനും ഒരു കുളിര്‍...

ഇത്ര വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ പഴയ കുട്ടിക്കാല ഓര്‍മ്മകള്‍ മഴ എന്നിലേയ്ക്കു വീണ്ടും കൊണ്ടുത്തരും. ഒരു കുഞ്ഞു കുട്ടിയായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകും. എന്നാല്‍, പ്രായം എന്റ് ഈ ആഗ്രഹത്തിനു തടസ്സമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാനിറങ്ങുകയാണു.....മഴയുടെ ആത്മാവു തേടി......ഒരു കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ......

Monday, December 1, 2008

Online Friendships

ഓം നമഃ ശിവായഃ

Yesterday, one of my friends sent me a mail. The mail contained a letter written by a married person who was cheated by his online girl friend. The mail says that he committed suicide after he wrote it. My friend who sent this to me told me to write about this matter. I call it not more than a man’s fate. But we can learn many more on this issue.

Online friendships have both advantages & disadvantages as any other technology has. Many people use internet to start and maintain friendships. But the danger lies when we reveal our identity to a person whom we don’t know face-to-face. Face-to-face doesn’t mean you know each other by web-cams or phone calls or just by one or two meetings.

In real life, we have friends known by years. We know their character. We know how much trustable they are. But even in those friendships, there are incidents when mistakes happen. Then how can we believe fully people who are beyond our reach?

Listen to these quotes:
“You can control how people view you (when you chat). When you are face-to-face, if you don’t fit in, there is nothing you can do about it.”
“Communicating online gives you a chance to plan exactly what you will say.”

The above married man was continuously cheated for two years by his online lover. They had met. But she was very clever. So he couldn’t understand her motives. He spent a lot for her. He didn’t care about losing his family who loved him, trusted him more than anybody in this world. Love…No!!! Surely, LUST made him blind. Finally, he did a good thing by writing a letter that describes their relationship-history as a warning for other people.

This is an Age where nobody is giving any deserved importance to human values or morality. Try to be a person different from them. Cheating is playing with one’s mind & life. Be careful while communicating online with strangers. Just avoid conversations that we find unfavourable. It is too easy to meet shady people online. Communication is finding new forms but use it wisely.

Ref: Questions Young People Ask, Answers That Work (vol.2), The Watchtower Bible & Tract Society of India, Karnataka, 2008.

Monday, November 24, 2008

കൂടിക്കാഴ്ച

ഓം നമഃ ശിവായഃ

കോളേജിലെ കാന്റീന്‍ വ്യത്യസ്ത രീതിയിലാണു. നാലു ചുവരുകള്‍ക്കുള്ളില്‍ അല്ല അതു. Food നമ്മള്‍ കാന്റീ‍നില്‍ നിന്ന് order ചെയ്തു മേടിക്കുന്നു. എന്നിട്ടു സമീപത്തു തന്നെയുളള തണല്‍മരങ്ങള്‍ക്കു കീഴെ arrange ചെയ്തിരിക്കുന്ന ഏതു കസേരയിലും ചെന്നിരുന്ന് കഴിക്കാം. മേശമേല്‍ പൂക്കളുടെ design ഉളള ഷീറ്റ് വിരിച്ചിരിക്കുന്നു. ശാന്തമായ അന്തരീക്ഷം. മരങ്ങള്‍ക്കിടയിലൂടെ എത്തുന്ന കാറ്റ് കാന്റീനില്‍ തെല്ലിട വിശ്രമിച്ചിട്ടേ പോകാറുള്ളു.

എന്റെ സുഹൃത്തുക്കളുടെ ആദ്യ സംഗമം അവിടെ വച്ചായിരുന്നു. അവരെ പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യമേ എനിക്കുണ്ടായിരുന്നുള്ളു. പിന്നീടു അവര്‍ സുഹൃത്തുക്കളായോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. കാരണം, അവരില്‍ ഒരാള്‍ക്കു മാത്രമായിരുന്നു മറ്റേ ആളിള്ല്‍ കൂടുതല്‍ താല്‍പര്യം എന്നു അറിയാമായിരുന്നു. മറ്റേ ആള്‍ ഇടയ്ക്കിടെ എന്റെ ഈ സുഹൃത്തിനെ അന്വേഷിക്കുമെങ്കിലും അടുക്കാന്‍ ഇത്തിരി മടി ഉള്ള പോലെ തോന്നി. ആള്‍ ചെറിയ ഒരു കമ്മ്യൂണിസ്റ്റ് ആയതു തന്നെ കാരണം. (പാരമ്പര്യ കമ്മ്യൂണിസ്റ്റ് ആണത്രെ!!!)

കമ്മ്യൂണിസവും എന്റെ സുഹൃത്തും തമ്മില്‍ എന്തു ബന്ധം എന്നു നിങ്ങള്‍ ചോദിച്ചേക്കാം.... എന്തായാലും, അവരെ ആദ്യം പരിചയപ്പെടുത്തിയ സംഭവം വിവരിക്കാനാണു ഞാനുദ്ദേശിച്ചതു. അതിലേക്കു കടക്കാം.

കഴിഞ്ഞ തിങ്കളഴ്ച ഉച്ചയ്ക്കൂ ഒരു മണി കഴിഞ്ഞു കാണും. കാന്റീനിലെ ഞങ്ങളുടെ favourite place-ല്‍ തന്നെ ഞങ്ങള്‍ മൂവര്‍ക്കുമുള്ള സ്ഥാനം ഞാന്‍ കണ്ടെത്തി. അവര്‍ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.

“ഇതാണു ഞാന്‍ പറയാറുള്ള എന്റെ close friend.”

അനു എന്റെ സുഹൃത്തിനെ നോക്കി ചിരിച്ചു. എന്നിട്ട് അടിമുടി ഒന്നുകൂടി നോക്കി...ഒറ്റ നോട്ടത്തില്‍ വിലയിരുത്താനെന്ന പോലെ!

“ഹലോ, പേരെന്താ?”, അനു ചോദിച്ചു.

“ദൈവം. ഇവള്‍ പറഞ്ഞു അനുവിനെപ്പറ്റി അറിയാം.”

ദൈവം സംസാരിച്ചു തുടങ്ങവേ രണ്ടു പേര്‍ സംസാരിക്കുന്നതിനിടയില്‍ കയറി പറയുന്ന എന്റെ സ്വഭാവം കൊണ്ട് ഞാന്‍ അനുവിനോട് കൂടുതല്‍ വിശദീകരിച്ചു. “ഞാന്‍ പറയുന്നതിനു മുന്‍പു തന്നെ ദൈവത്തിനു മാഷിനെ അറിയാം.”

“ദൈവം എന്നോ!? ഇങ്ങനേയും പേരുണ്ടോ?”, അനുവിനു അതിശയം.

“എന്റ കൂട്ടുകാര്‍ ആ പേരാണു വിളിക്കുക. പലരും അവര്‍ക്കിഷ്ടമുള്ള പേര്‍ വിളിക്കും.”

“പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഞങ്ങളുടെ കോളേജ് ഇഷ്ടപ്പെട്ടോ?”

“മ് മ് മ്.......ഇഷ്ട്പ്പെട്ടു. കുട്ടികള്‍ ഇത്ര ഫ്രീ ആയി നടക്കുന്ന ഒരിടം വേറെ ഇല്ലല്ലോ.”

“ഇന്ന് ഉച്ച കഴിഞ്ഞ് strike ആയിരുന്നു. അതുകൊണ്ട് സന്തോഷത്തിന്റെ അളവ് ഇത്തിരി കൂടുതലും ആണു...ഹി ഹി ഹി” ഒരു ഫലിതം പറഞ്ഞ മട്ടില്‍ ഞാന്‍ ചിരിച്ചു. പക്ഷെ, അവര്‍ രണ്ടു പേരും വലിയ ഭാവഭേദം കൂടാതെ സംസാരം തുടര്‍ന്നു.

ദൈവം സ്ട്രോയില്‍ ചുണ്ട് ചേര്‍ത്ത് മുന്‍പില്‍ ഇരുന്ന Sprite ഒരിറക്ക് കുടിച്ചു. എന്നിട്ട് പറഞ്ഞു. “ഈ സ്വാതന്ത്ര്യം തന്നെയാണു ചിലപ്പോള്‍ ബാക്കി ഉള്ളവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും. അനു എന്തു പറയുന്നു?”

“ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ഇവള്‍ പറഞ്ഞു കാണും അല്ലേ? ന്യായമായ കാര്യങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ support ചെയ്യും. അതു കൊണ്ട് ഈ strike തികച്ചും ന്യായമാണു.”

“അയ്യോ! ഒരു ചോദ്യത്തില്‍ നിന്ന് ഇത്രയും ചികഞ്ഞെടുക്കുന്ന സ്ഥിരം സ്വഭാവം കാണിക്കാതെന്റെ മാഷേ...” Raise ആകാന്‍ പോയ മാഷിനെ ചെറിയ സ്വരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“ഹ ഹ ഹ”, ദൈവം ചിരിച്ചു. “അതല്ല അനു. ഇന്നത്തെ കാലത്തെ മനുഷ്യനെപ്പറ്റി എനിക്കു തോന്നിയ ഒരു കാര്യത്തില്‍ അനുവിന്റ അഭിപ്രായം അറിയാന്‍ ചോദിച്ചതാണു.”

മനുഷ്യന്‍ തെറ്റ് ചെയ്യുന്നു എങ്കില്‍ അതവന്റെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണു എന്നാ എന്റെ അഭിപ്രായം.” സ്വരം clear ആക്കാനായിരിക്കണം അനുവും Sprite ഒരിറക്ക് കുടിച്ചു.

ഇവരുടെ ചര്‍ച്ച ഒരു വലിയ വിഷയത്തിലേയ്ക്കൂ നീങ്ങി അവസാനം അടിയില്‍ കലാശിക്കുമോ? ഇടയ്ക്കിടപെടാന്‍ എന്നവണ്ണം തയ്യാറായിട്ട് ഞാന്‍ രണ്ടിറക്ക് Sprite കുടിച്ചു.
അവര്‍ തുടര്‍ന്നു....

“സാഹചര്യങ്ങള്‍ നമുക്കൊരു choice തരുന്നില്ലേ അനു? അതു വേണോ, ഇതു വേണോ എന്നു തിരഞ്ഞെടുപ്പ് നടത്തുന്നത് മനുഷ്യന്‍ സ്വയം അല്ലേ?”

“മ് മ് മ്.......അതെ. പക്ഷെ...”

“ഒരേ സാഹചര്യങ്ങളില്‍ നിന്നു രണ്ട് തീരുമാനങ്ങളിലൂടെ സഞ്ചരിച്ച് നന്മയിലേക്കും തിന്മയിലേക്കും പോകുന്നവരെ അനുവിനു അറിയില്ലേ?”

“ഒരേ class-ല്‍ പഠിച്ചവരില്‍ ചിലര്‍ നല്ല നിലയില്‍ എത്തുന്നതും ബാക്കി ചിലര്‍ ജീവിതത്തില്‍ പിന്നോക്കമാവുന്നതും ഉദാഹരണമായിട്ട് എടുത്തുകൂടേ?”

“അതെ. പക്ഷെ, അവിടെ അവരുടെ സാഹചര്യമല്ല വില്ലന്‍, സാഹചര്യങ്ങളോടുള്ള അവരുടെ attitude ആണ്.”

“തെറ്റുകളിലേക്ക് പോയ മനുഷ്യന്‍ തിരിച്ച് നന്മയിലേക്ക് വരാന്‍ ആഗ്രഹിച്ചാലും ഈ സമൂഹം അതിന് സമ്മതിക്കുന്നില്ല!”

“സമൂഹം അങ്ങനെ ആയിരിക്കാം. പക്ഷെ ‘മുകളിലിരിക്കുന്ന ആള്‍’ നോക്കുന്നത് തിരിച്ച് നന്മയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മനസ്സിനെ ആണു. ആരുടെ ഇഷ്ടമാണോ ആ മനുഷ്യനു വലുതായി തോന്നുന്നത് അതനുസരിച്ച് അവന്‍ വീണ്ടും സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തും.അങ്ങനെയാണു മനുഷ്യന്റ attitude അവന്റെ സാഹചര്യങ്ങളെക്കാള്‍ അവന്റെ ജീവിതത്തെ സ്വാധീനിക്കുന്നത്.”

“ഈ ‘മുകളില്‍ ഇരിക്കുന്ന ആള്‍’ എന്തിനാണു സങ്കടങ്ങള്‍ നമുക്ക് നല്‍കുന്നത്?”

ഞാന്‍ വീണ്ടും ഇടയ്ക്ക് കയറി. “ഹ് മ്...മതി മതി...നിങ്ങളുടെ ഈ ചര്‍ച്ചയ്ക്ക് നടുവിലിരുന്ന് എനിക്ക് ബോറഡിച്ച് തുടങ്ങിയിരിക്കുന്നു. ബാക്കി കാര്യങ്ങള്‍ അനുവിന് ഞാന്‍ തന്നെ പറഞ്ഞ് തരാം. ദൈവം ഇവിടെ തന്നെ കാണും. വീണ്ടും നമ്മള്‍ക്ക് ഇതു പോലെ കാണാം, സംസാരിക്കാം. ദേയ്...സമയം നോക്കിക്കേ...4 ആകാറായി. ആ ബസ്സും പോകും.”

എനിക്ക് അങ്ങ് വരെ കൂട്ട് ദൈവമേ ഉള്ളു. 4 മണിക്കുള്ള ബസ് കിട്ടിയില്ലെങ്കില്‍ വീട്ടിലെത്താനും താമസിക്കും. അതുകൊണ്ട് രണ്ട് പേരുടേയും ചര്‍ച്ച അവിടെ അവസാനിപ്പിച്ചതിനു ക്ഷമ ചൊദിച്ചും കൊണ്ട് അനുവിനോട് ബൈ പറഞ്ഞ് ഞങ്ങള്‍ നടന്നു. അപ്പോള്‍ അവിടേക്ക് വന്ന വേറെ ഒരാളുമായി അനു സംസാരം തുടങ്ങി.

ബസ് സ്റ്റ്ഓപ്പിലേക്ക് നടക്കുമ്പോള്‍ ഇനിയും എന്റെ ഈ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ നടക്കാന്‍ പോകുന്ന debate ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ഒരു കാര്യം എന്തായാലും ഉറപ്പായിരുന്നു. ഇവര്‍ രണ്ടാളും സുഹൃത്തുക്കളാവാന്‍ പറ്റിയവര്‍ തന്നെ! ഞങ്ങള്‍ നടന്നകലുന്ന സമയത്ത് ഞാന്‍ അനുവിനെ തിരിഞ്ഞ് നോക്കി. അനു അപ്പോള്‍ വന്ന ആളോട് സംസാരത്തില്‍ മുഴുകിയിരിക്കുകയാണു. എന്നാല്‍ എനിക്ക് അല്‍ഭുതം തോന്നിയത്...അനുവിനടുത്ത്, അനുവിനെ ആര്‍ദ്രമായ കണ്ണുകളോടെ നോക്കിക്കൊണ്ട്, കൂടുതല്‍ സംസാരിക്കാനുള്ള ആഗ്രഹത്തോടെ, ഇടവേള കാത്തിരിക്കുന്ന ദൈവത്തെ കണ്ടപ്പോഴാണു! എന്റെ കൈക്കുള്ളില്‍ ഉണ്ടായിരുന്ന ദൈവത്തിന്റെ കൈ ഞാന്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു ബസ് സ്റ്റോപ്പ് ലക്ഷ്യ്മാക്കി ഞങ്ങള്‍ നടന്നു.

Saturday, November 15, 2008

B4 Publishing the First Post

ഓം നമഃ ശിവായഃ
I was very happy after making a blog address with the help of Kunjakka. I started to be a bit more careful on what are going around me. In every thing I read or experienced, I searched for the scope of a post. For that, I became more attentive than I were. What shall I write about? I always thought day and night. I scribbled notes. Simba (my pet cat) came and quarrelled with me for not spending time with him. I created a blog only because it is my wish to have a blog and only now I started thinking about the topic of my first post. However, I finally decided to write about this confusion which I have in my mind on the first post. My small attempt to be a blogger starts here. As I am a religious person, I owe everything (good or bad) to God. He is the one giving me opportunities for everything. From that experiences - or we can say, opportunities – we learn something. Reading and writing blogs are helpful for sharing opinions, thoughts, experiences, new information and many more.

My blog may or may not be different from other blogs. I believe each blog has a uniqueness as its author...mmm...yes, blogger. Sometimes I feel to write when some vague ideas rush into my mind following thoughts. But I don’t care and continue doing my work. When the idea of blogging came into mind, I felt it will be a good way to put my ideas in public. The number of the public who will be reading my blog may be less. But it is enough for me. My wish to have a blog of my own to share my ideas is fulfilled. The rest is left to others.